Wednesday 3 June 2015

പാവകുട്ടി

സിഗ്നല്‍ ചോപ്പില്‍ വണ്ടി നിറുത്തി പച്ച കത്തുന്നതും കാത്തു
ഇരിക്കുമ്പോഴാണ് ഫോണ്‍ റിംഗ് ചെയ്തത്.. ഹോം എന്ന തലകെട്ടില്‍ നമ്പര്‍ തെളിഞ്ഞു . പച്ച സിഗ്നല്‍ എപ്പോ വേണമെങ്കിലും കത്താം. അതുമല്ല ട്രാഫിക് പോലീസ് എങ്ങാനും കണ്ടാല്‍ ..
ഗോപന്‍ ഫോണ്‍ എടുത്തില്ല ....ഇനി ഓഫീസില്‍ എത്തിയിട്ട് തിരിച്ചു വിളിക്കാം ...വീട്ടില്‍ നിന്നും ഇറങ്ങിയിട്ട് അഞ്ചു മിനുട്ടുപോലും ആയില്ല .. അപ്പോഴേക്കും എന്താ അവള്‍ വിളിക്കാന്‍ ...
അല്ലെങ്കിലും പ്രത്യേകിച്ച് ഒരു കാരണവും അവള്‍ക്കു വേണ്ടല്ലോ .. ഇങ്ങനെ വിളിചോണ്ടിരിക്കും ...
സിഗ്നല്‍ പച്ച കത്തി ...
ഗോപന്‍റെ ഓഫീസും താമസിക്കുന്ന ഫ്ലാറ്റും തമ്മില്‍ ആകെ പതിനഞ്ചു മിനുറ്റ് കാര്‍ യാത്രക്കുള്ള ദൂരമേ ഉള്ളൂ ...
കാര്‍ പാര്‍ക്ക് ചെയ്തു ..ഗോപന്‍ ഇറങ്ങി .. അപ്പോഴേക്കും ഫോണ്‍ രണ്ടാമതും റിംഗ് ചെയ്തു.. അതെ നമ്പര്‍ ..
ഗോപന്‍ ഫോണ്‍ എടുത്തു .. ഹലോ എന്ന് പറഞ്ഞു ..
അപ്പുറത്ത് നിന്നും അവളുടെ ശബ്ദം.. ..
ഏട്ടാ .. മോള്‍ ചായ് കുടിക്കുന്നില്ല .. ഏട്ടന്‍ ഒന്ന് പറ അവളോട്‌ ..
അയാള്‍ക്ക്‌ ദേഷ്യം വരുന്നുണ്ടായിരുന്നു ....എങ്കിലും അത് കടിച്ചു പിടിച്ചു ഗോപന്‍ പറഞ്ഞു ...
എന്താ മാലൂ ... ഈ ചെറിയ കാര്യത്തിനൊക്കെ നീ ഇങ്ങനെ ഫോണ്‍ ചെയ്യണോ ...നീ തന്നെ അല്ലെ അവളെ കൊഞ്ചി ച്ച് വഷളാക്കിയത് ...എന്തെങ്കിലും നല്ലത് പറഞ്ഞു ചായ കുടിപ്പിക്ക് ..
ഈ ഏട്ടന് എന്നോട് ഒരു സ്നേഹവും ഇല്ല ... അവള്‍ ചിണുങ്ങാന്‍ തുടങ്ങുന്നു എന്ന് തോന്നിയപ്പോ ഗോപന്‍ ഫോണ്‍ കട്ട് ചെയ്തു ...
ഗോപന്‍റെ ഇട നെഞ്ചില്‍ സങ്കടം പെരുക്കാന്‍ തുടങ്ങി .. അതിന്‍റെ തിരയിളക്കം അയാളുടെ കണ്ണിലും ഉണ്ടായി .. അറിയാതെ കണ്ണ് നീര്‍ പുറത്തേക്കു ചാടി..ആരും കാണാതിരിക്കാന്‍ വേഗം കര്ചീഫു എടുത്തു അയാള്‍ കണ്ണ് തുടച്ചു ഓഫീസിലേക്കുള്ള ലിഫ്റ്റില്‍ കയറി ...
"ഗൂധു മോര്‍ നിംഗ്" .. ഓഫീസിലെ അ ക്കൌണ്ടണ്ട് ആണ്. ഈജിപ്ഷ്യന്‍ .. ഇന്ഗ്ലീഷ് ഭാഷ ഇത്ര വൃത്തികെട്ട രീതിയില്‍ സംസാരിക്കുന്ന ഒരു മനുഷ്യനെ ഗോപന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല ... തിരിച്ചു അയാളെ വിഷ് ചെയ്തു ഗോപന്‍ തന്‍റെ കാബിനുള്ളിലേക്ക് കയറി.. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ...
ദുബായി യിലെ പ്രശസ്തമായ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഓഫീസ് മാനേജര്‍ ആണ് ഗോപന്‍ .
മെയിലുകള്‍ എല്ലാം ചെക്ക് ചെയത് .. മറുപടി അയക്കാന്‍ തുടങ്ങുമ്പോഴേക്കും കാബിന്‍ ഡോര്‍ തുറന്നു സരിഗ വന്നു .. ഓഫീസില്‍ കൂടെ ജോലി ചെയ്യുന്ന ആളാണ്‌ . ആര്‍ക്കി ടെക് ട്ട്‌ ആയി ആണ് ജോലി ചെയ്യുന്നത് .... ഭര്‍ത്താവും ഒരു ആണ്‍കുട്ടിയും ഉണ്ട്..
ഹായ് .. ഗോപന്‍ .. എന്താ വിശേഷം ..
ഹായ് .. എന്ത് വിശേഷം .. ആസ് യൂഷ്വല്‍ ..
മാലുവിന് എങ്ങിനെ ഉണ്ട്... ?
അവളുടെ പതിവ് ചോദ്യം ...
കുഴപ്പം ഇല്ല .. പതിവ് ഉത്തരം ..അവള്‍ കാബിനില്‍ നിന്നും ഇറങ്ങി പോയി ...
തന്നെ കുറിച്ച് , മാലുവിനെ കുറിച്ച് എല്ലാം അവള്‍ക്കറിയാം .. എല്ലാം അവളോട്‌ പറഞ്ഞിട്ടുണ്ട് ...
എന്നാല്‍ ഗോപന് പേടി തുടങ്ങിയിരിക്കുന്നു .... മാലുവിന് ഇപ്പോള്‍ കുറച്ചുകൂടി വ്യത്യാസങ്ങള്‍ ഇല്ലേ എന്നാ തോന്നല്‍ ..
തൊട്ടതിനും പിടിച്ചതിനും ഒക്കെ പിണക്കം.. ദേഷ്യം.. ചിണുങ്ങല്‍ ...
എപ്പോഴും മോളെ കുറിച്ചുള്ള വിജാരം മാത്രം .. അവളെ കുളിപ്പിക്കുക.. ഒരുക്കുക.. ഭക്ഷണം കൊടുക്കുക .. ഉറക്കുക .. ഈ ചിന്തകള്‍ മാത്രം. എപ്പോഴും അവളെ കുറിച്ച് മാത്രം തന്നോട പറയുക ...
വേണ്ടിയിരുന്നില്ല .. തന്‍റെ കൂടെ അവളെ കൂട്ടെണ്ടിയിരുന്നില്ല .. ഗോപന് തോന്നി.. നാട്ടില്‍ തന്നെ നിറുത്തിയാല്‍ മതിയായിരുന്നു .. അമ്മയും അമ്മ മ്മയും ഒക്കെ പറഞ്ഞതാ..
പകഷെ.. അവളെ ഒറ്റയ്ക്ക് നാട്ടില്‍ വിട്ടു പോരാന്‍ തോന്നിയില്ല ..നടുക്കുന്ന ഓര്‍മകളില്‍ നിന്നും അവള്‍ക്കു മോചനം ഉണ്ടാവണം എങ്കില്‍ താന്‍ അവളുടെ കൂടെ ഉണ്ടാവണം ..തന്‍റെ കൂട്ട് അവള്‍ക്കു വേണം എന്ന് തോന്നി ...
ഫോണ്‍ വീണ്ടും . റിംഗ് ചെയ്യാന്‍ തുടങ്ങി ... അവള്‍ തന്നെ ...മാലു..ഫോണ്‍ എടുത്തു ചെവിയില്‍ വെച്ചു ...
ഏട്ടാ ഒന്ന് പെട്ടന്ന് വാ ... മോള്‍ താഴെ വീണു .. വേഗം വാ.. അവള്‍ കരയുകയായിരുന്നു ..
ഗോപന്‍ ഫോണ്‍ കട്ട് ചെയ്തു വേഗം ഓഫീസ് സ്റെപ്പുകള്‍ ഓടി ഇറങ്ങി ..
കാര്‍പാര്‍ക്കില്‍ ചെന്ന് കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു ഫ്ലാറ്റിലേക്ക് കുതിച്ചു ..
ഫ്ലാറ്റില്‍ ചെന്ന് ഡോര്‍ തുറന്നു .. അവളെ റൂമില്‍ എവിടെയും കണ്ടില്ല .. ബാല്‍ ക്കണിയില്‍ അനക്കം കണ്ടപ്പോള്‍ അവിടേക്ക് ചെന്നു ... അവള്‍ പുറത്തേക്കു നോക്കി നില്കുന്നു ..ഗോപന്‍ വന്നതൊന്നും അവള്‍ അറിഞ്ഞിട്ടില്ല ...
ഗോപന്‍ അവളുടെ ചുമലില്‍ തൊട്ടപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി .. എന്നിട്ട് താഴേക്ക് ചൂണ്ടി കാണിച്ചു.. അവിടെ വലിയ പാവകുട്ടി വീണു കിടക്കുന്നു ..
എന്താ മാലു..... നീ എന്താ ഇങ്ങനെ ...
എനിക്കറിയില്ല ഏട്ടാ.. എന്‍റെ മോള്‍ ... എനിക്ക് മറക്കാന്‍ ആവുന്നില്ല ...
എന്നിട്ട് ഗോപന്‍റെ നെഞ്ചില്‍ തല ചേര്‍ത്ത് കരയാന്‍ തുടങ്ങി...
ഗോപനും മറക്കാന്‍ ആവുമായിരുന്നില്ല .. ആ ദിവസം .. വലിയ ഒരു പാവകുട്ടിയെയും മേടിച്ചു അതിന്‍റെ കൌതുകത്തില്‍ തന്‍റെയും മാലു വിന്റെയും കൂടെ ഷോപ്പിംഗ്‌ മാളില്‍ നിന്നും ഓടി ഇറങ്ങിയ മോളെ ഒരു കാര്‍ ......
ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങിയ പാവകുട്ടി ..
ആ പാവകുട്ടി ആണ് ഇപ്പോള്‍ താഴെ വീണു കിടക്കുന്നത് ....
നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കരയുന്ന അവളുടെ തലയില്‍ തഴുകുമ്പോള്‍ ഗോപന്‍ പതുക്കെ പറയുന്നുണ്ടായിരുന്നു ... പാവം എന്‍റെ കുട്ടി ... സാരല്ല്യ .. സാരല്ല്യ..

1 comment:

അന്നൂസ് said...

ഇതിലും നൊമ്പരപ്പെടുത്തല്‍ തന്നെ.....നല്ല കഥ ആശംസകള്‍