Tuesday 18 May 2010

ഉമ്മര്‍ കാക്കയും പിന്നെ പോത്തും

രാവിലെ പാല് കൊണ്ടുവരുന്ന ഉമ്മര്‍ കാക്കാ ക്ക് പകരം മകള്‍ പാല് കൊണ്ട് വന്നപ്പോള്‍ ഞാന്‍ അവളോട്‌ ചോതിച്ചു..

എന്തേ- ന്ന് ജ്ജ് പാല്‍ കൊണ്ടന്നത്?

ഒന്നൂല്ല ! പ്പാക്ക് സുഖല്ല!-

എന്ത് പറ്റി?

അവള്‍ ഒന്നും മിണ്ടാതെ വെറുതെ ചിരിച്ചുകൊണ്ട് നിന്നു. അപ്പോഴേക്കും ഉമ്മ കാലിയാക്കിയ പാല്‍പാത്രം അവള്‍ക്കു കൊടുത്തിരുന്നു. അതും വാങ്ങി അവള്‍ ഒറ്റ ഓട്ടം.

ഞാന്‍ ആലോചിച്ചു ! ഇന്നലെ വൈകുന്നേരവും ഉമ്മര്‍ കാക്കയെ കണ്ടതാണല്ലോ. അപ്പോള്‍ ഒരു പ്രശ്നവും ഇല്ല. ഏതായാലും അവിടെ ഒന്ന് പോവുക തന്നെ. ഉമ്മാനോട് വിവരം പറഞ്ഞു ഞാന്‍ ഇടവഴിയിലൂടെ പാടത്ത്തെക്കിറങ്ങി. പാടത്ത്തിന്ടെ അക്കരെ ആണ് ഉമ്മര്‍ കാക്കാന്ടെ വീട് . വെട്ടില്‍ ചെന്ന് കയറിയപ്പോള്‍ മൂപ്പരുണ്ട് കസേരയില്‍ മലര്‍ന്നു കിടക്കുന്നു. രണ്ടു കൈത്തണ്ടയിലും നെഞ്ചി ലും  ആകെ കത്തികൊണ്ട് കീറിയത്‌ പോലെ മുറിവ്‌ .

അല്ല! ഇതെന്തു പറ്റി ?

ഹാ - അതിന്‍റെ കൂട്ടം ഒന്നും പറയണ്ട ....

ഇന്നലെ രാത്രി ഞാന്‍ കവുങ്ങില്‍ (അടക്കാ മരം ) ഒന്ന് കേറി- അല്ല കയറേണ്ടി വന്നു.

രാത്രിയോ? കവുങ്ങിന്മേലോ? ഒന്ന് തെളിച്ചു പറ ! അതിനെങ്ങിനെ ഈ മുറിവ്‌ !

അത്- ജ്ജ് ആയാലും ആ നേരത്ത്‌ കയറിപോകും-

എനിക്കൊന്നും മനസ്സിലായില്ല- അപ്പോഴേക്കും അടുത്ത് തന്നെ താമസിക്കുന്ന അബ്ദുള്ള കാക്ക എത്തി.

ഞാന്‍ അബ്ദുള്ള കാക്കാനെ നോക്കി. അയാള്‍ ചിരിച്ചുകൊണ്ട് നില്കുന്നു..

എന്താ ങ്ങള്‍ ചിരിക്കുന്നത്?

അബ്ദുള്ള കാക്കയും  ഉമ്മര്‍ കാക്കയും ഒരേ പ്രായക്കാരും ബന്ധുക്കളും ആണ് .

"ഓന്‍ -കവുങ്ങിമ്മേ കയറിയത്‌ എങ്ങനെ എന്ന് നിനക്കറിയോ ? ചെരിപ്പ്‌ ഇട്ടിട്ട്."

ചെരിപ്പ്‌ ഇട്ടിട്ടോ? ന്താ ങ്ങള്‍ പറയുന്നത്? ആരെങ്കിലും ചെരിപ്പിട്ട് മരത്തില്‍ കയറുമോ?

എന്‍റെ  ചോദ്യത്തിന് ഉത്തരമായി ഉമ്മര്‍ കാക്ക വീണ്ടും പറഞ്ഞു.

അത്- ജ്ജ് ആയാലും ആ നേരത്ത്‌ കയറിപോകും-.

ഫ്ലാഷ്‌ ബാക്ക് :-
പള്ളി കമ്മറ്റി സിക്രട്ടറിയുടെ ഉമ്മ മരിച്ചതിന്‍റെ  അടിയന്തിരം ആണ് ഇന്ന്.

മഹാല്ലിലുള്ള എല്ലാവര്ക്കും ക്ഷണം ഉണ്ട്.

അടിയന്തിരത്തിന് ബിരിയാണി വെക്കാന്‍ ഒരു പോത്ത് വേണം. അങ്ങിനെ ഉമ്മര്‍ കാക്കാന്‍റെ  കയ്യിലുള്ള നല്ല ഒന്നാം തരം പോത്ത് സിക്രട്ടറി വാങ്ങി. ഉമ്മര്‍ കാക്ക നല്ല തീറ്റിയും കൊടുത്ത്‌ ഓമനിച്ചു വളര്‍ത്തുന്ന പോത്താണ് അത്. വില്‍ക്കാന്‍ അയാള്‍ക്ക്‌ മനസ്സ്‌ ഉണ്ടായ്ട്ടല്ല. പിന്നെ പള്ളി സിക്രട്ടറി ചോദിക്കുന്പോ എങ്ങിനെ തരില്ല എന്നും പറയും !

പോത്താണെങ്കില്‍ നല്ല തൊലി മിനുപ്പുള്ള , കണ്ടാല്‍ ആരും ഒന്ന് നോക്കി പോകുന്ന , ഒരു ക്വിന്ടലില് അധികം ഇറച്ചിയുള്ള സാധനം. മൂക്ക് കയറിന്മ്മേല്‍ രണ്ടു പേര്‍ പിടിക്കണം. ഉമ്മര്‍ കക്കനോട് മാത്രമേ അതിനു ഇണക്കം ഉള്ളൂ . മറ്റാരെ കണ്ടാലും അവന്‍ അമറുകയും കുത്രുകയും ചെയ്യും.

രാത്രിയില്‍ ആ പോത്തിനെ അറുക്കാന്‍ വേണ്ടി , അറവുകാരും, പിന്നെ സഹായികളും ,കാഴ്ചക്കാരും , പെട്രോള്‍ മാക്സ് കത്തിച്ചു പിടിച്ച്,  കമുകിന്‍ തോട്ടത്തില്‍ കെട്ടിയിരിക്കുന്ന പോത്തിന്‍റെ അടുത്തേക്ക്‌ നീങ്ങി.

അപകടം മണത്ത പോത്ത് നിന്ന നില്‍പ്പില്‍ നിന്നും കുതരാനും അമറാനും തുടങ്ങി.

ആര്‍ക്കും അതിന്ടെ അടുത്തെക്ക്‌ അടുക്കാന്‍ പേടി. എന്ത് ചെയ്യണം എന്നാലോചിച്ചു നിന്നവരില്‍ ഒരാള്‍ പറഞ്ഞു. നമുക്ക്‌ ഉമ്മെറിനെ കൊണ്ട് വരാം. അവനെ കണ്ടാല്‍ പോത്ത് അടങ്ങികൊള്ളും.

അങ്ങിനെ ആ അര്‍ധ്ധ രാത്രിയില്‍ ഉമ്മര്‍ പോത്തിന്‍റെ  അടുത്തെക്ക്‌ ആനയിക്കപെട്ടു.

കയ്യില്‍ ഒരു പിടി വൈക്കോലുമയി പോത്തിന്‍റെ  അടുത്തേ ക്ക്‌ ചെന്ന് ഉമ്മര്‍ പറഞ്ഞു..

ഡാ. ഇത് ഞാനാടാ -ഉമ്മര്‍ .. അടങ്ങേടാ. ന്ന ..ന്നാ ..

പോത്ത് ഒരു നിമിഷം അനങാതെ നിന്നു. ഉമ്മര്‍ കാക്ക പോത്തിന്‍റെ  അടുത്തേക്ക്‌ ചെന്ന് അതിന്‍റെ  കൊമ്പില്‍ പിടിച്ചു..

ഒരു നിമിഷം. പോത്ത് നിന്ന നില്‍പ്പില്‍ നിന്നും ഒരു അമറലും പിന്നെ ഒരു ചാട്ടവും, കെട്ടിയ കയര്‍ പൊട്ടിച്ചു ഒരു കുതിക്കലും...

 പെട്രോള്‍ മാക്സ് തട്ടിമറിഞ്ഞു . ആളുകള്‍ ചിതറി ഓടി. പോത്ത് പാടത്തേക്ക് ചാടി. പിന്നെ ഉടനെ തന്നെ പെട്രോള്‍ മാക്സ് കത്തിച്ച് ആളുകള്‍ നോക്കുന്പോള്‍ ഉമ്മര്‍ കക്കാനെ കാണാനില്ല.

ഉമ്മറേ.. ആരോ നീട്ടി വിളിച്ചു....

ഞാന്‍ ഇവിടെ ഉണ്ട്.. ശബ്ദം ആകാശത്ത് നിന്നും ആയിരുന്നു.. ആളുകള്‍ മുകളിലേക്ക് പെട്രോള്‍ മാക്സ് ഉയര്‍ത്തി പിടിച്ച് നോക്കിയപ്പോള്‍ അടുത്തുള്ള കവുങ്ങി ന്‍റെ  മുകളില്‍ ഉണ്ട് ഉമ്മര്‍ കാക്ക  മരം കെട്ടി പിടിച്ച് ഇരിക്കുന്നു.
അയാളുടെ കാലില്‍ അപ്പോഴും ഹവായി ചെരുപ്പും ഉണ്ട്.

അല്ല. ജ്ജ് എങ്ങിനെ അവിടെ എത്തി.?

ങ്ങക്ക്‌ അറിയില്ലേ ! പോത്ത് മാനം നോക്കിയാ മനുഷ്യന്‍ മരം നോക്കണം എന്ന്. ല്ലെങ്കില്‍ ഓന്‍ ന്ടെ മജ്ജത്ത് എടുത്ത്തീരുന്നു !.

അപ്പോള്‍ ആരോ ചോദിച്ചു.. കമുകില്‍ കയറിയപ്പോള്‍ അന്‍റെ ചെരിപ്പ്‌ ഒന്ന് അഴിച്ചു വെചൂടായിരുന്നോ?

അതിനെവിടെ നേരം. ഉമ്മര്‍ കാക്ക ചോതിച്ചു...

കമുകില്‍ നിന്നും ഒരു വിധേന ഇറങ്ങിയ ഉമ്മര്‍ കാക്കാന്ടെ കൈ തന്ടയും , മാറിടവും, തുടയും ആകെ ചിരകി പൊളിഞ്ഞു രക്തം കിനിയുന്നുണ്ടായിരുന്നു..

ശേഷം :-- ആ പോത്തിനെ ഒരുപാട് സമയത്തിന് ശേഷം വെടിവെച്ച് വീഴ്ത്തി ആണ് അറുത്തത് ,,,,