Sunday 4 October 2015

ചിലമ്പ് -- ചെറുകഥ


രാവേറെ ചെന്നിരിക്കുന്നു ... രണ്ടു വ്യാഴ വട്ട ത്തിനു ശേഷം ജനിച്ച വീട്ടില്‍ വീണ്ടും ഒരു രാത്രി... മുരളിക്ക് ഉറക്കം വന്നതേയില്ല ... ജനല്‍ വാതിലിനടുത്ത് ചെന്ന് മുരളി പുറത്തേക്ക് നോക്കി ..വൃശ്ചിക മാസം ആണെന്ന് തോന്നുന്നു അകലെ തൊടിക്ക പ്പുറത്ത് നിന്നുള്ള വയലില്‍ നിന്നും അടിക്കുന്ന കാറ്റിനു നല്ല തണുപ്പ് .

മുരളി ആലോചിച്ചു .... എന്തുകൊണ്ട് അമ്മയും അനിയനും നീ ഇത്രകാലം എവിടെ ആയിരുന്നു എന്ന് ചോദിച്ചില്ല .. ഒരുമിച്ചു അത്താഴം കഴിക്കുമ്പോള്‍ ആ ചോദ്യം പ്രതീക്ഷിച്ചതാണ്
..പക്ഷെ ...
അമ്മ ... തന്നെ ഊട്ടുന്ന തിരക്കിലായിരുന്നു .. തനിക്ക്‌ ഏറെ ഇഷ്ടമുള്ള മാമ്പഴ പുളിശ്ശേരിയും കാളനും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് ...

ഒരു പക്ഷെ തന്‍റെ യാത്ര അനിവാര്യമായിരുന്നു എന്ന് അമ്മയും അനിയനും കരുതുന്നുണ്ടാവും ...

ജനലില്‍ കൂടി എത്തുന്ന കാറ്റില്‍ ശരീരം തണുക്കാന്‍ തുടങ്ങിയപ്പോള്‍ മുരളി കിടക്കയില്‍ വന്നു കിടന്നു .. ഉറക്കം അപ്പോഴും വിട്ടു നില്‍കുന്നു .. മുകളില്‍ മച്ചി ലേക്ക് നോക്കി കിടന്നപ്പോള്‍ മനസ്സില്‍ കഴിഞ്ഞുപോയ തന്‍റെ പ്രവാസത്തെകുറി ച്ച് ഒന്ന് വിശകലനം ചെയ്യാന്‍ തുടങ്ങി ...

കഴിഞ്ഞ ഇരുപത്തിനാല് വര്ഷം ... അലയുകയായിരുന്നു ... എന്തെല്ലാം വേഷങ്ങള്‍ .. എന്തെല്ലാം ഭാഷകള്‍ ,എന്തെല്ലാം ജനങ്ങള്‍ .. എന്തെല്ലാം ജോലി .. കാറ്റ് , മഴ , ചൂട് , തണുപ്പ് ,,,,

ഇപ്പോഴിതാ വീണ്ടും ഇവിടെ ...

"അടച്ചിട്ട മുറിയുടെ വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ട് മുരളി കിടക്കയില്‍ നിന്നും തല ഉയര്‍ത്തി നോക്കി .. അമ്മ യാണ് ..
ഇരുപത്തിനാല് വര്‍ഷത്തിനു ശേഷവും എത്ര പെട്ടന്നാണ് അമ്മക്ക് തന്നെ മനസ്സിലായത് ..

മോനെ .. എന്ന ഒരു വിളിയില്‍ തന്നെ പുണരുമ്പോള്‍ വീണ്ടും അമ്മയുടെ പഴയ മുരളി കുട്ടന്‍ ആയി.. ഇന്ന് കാലം അമ്മയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും പണ്ട് ഉണ്ടായിരുന്ന അതെ കുലീന ഭാവം ഇന്നും ഉണ്ട് .. ഒട്ടും കുറവില്ലാതെ ...

നീ ഉറങ്ങിയോ ? .. അമ്മ അടുത്ത് വന്നു കട്ടിലില്‍ ഇരുന്നു . മുരളി കട്ടിലില്‍ ചാരി ഇരുന്നു ...

അമ്മ അവന്‍റെ നെറുകയി ലൂടെ തലയില്‍ വിരലുകള്‍ ഓടിക്കാന്‍ തുടങ്ങി...
അപ്പോള്‍ മുരളിക്ക് സങ്കടം പെരുത്തുവന്നു.. ..

അമ്മെ.. ഞാന്‍ ..

അവന്‍ അമ്മയുടെ തോളില്‍ തല ചായ്ച്ചു കരയാന്‍ തുടങ്ങി
വേണ്ട .. മോനെ ..കരയല്ലേ.. സംഭവിച്ചത് സംഭവിച്ചു ....
അമ്മെ.. അച്ഛന്‍ ..
തന്‍റെ വായില്‍ നിന്നും അച്ഛന്‍ എന്നാ വാക്ക് കേട്ടപ്പോള്‍ അമ്മയുടെ കണ്ണിലും നനവ് പടരുന്നത് മുരളി കണ്ടു ...

മോന്‍ ഉറങ്ങിക്കോ .. എന്ന് പറഞ്ഞു അമ്മ പെട്ടന്ന് മുറി വിട്ടുപോയി ...
മുരളി കട്ടിലില്‍ ചാരി കിടന്നു ...
എത്രയോ രാവില്‍ ആ ദിവസവും ദൃശ്യ വും അവന്‍റെ ഉറക്കം നഷ്ടപെടുത്തിയിരിക്കുന്നു .. ഇന്നെങ്കിലും അതുണ്ടാവരുതെ എന്ന് പ്രാര്‍ഥി ച്ചതാ...

എന്നിട്ടും ...

എടീ .. ഒരുമ്പെട്ടോ ളെ ... സന്ധ്യക്ക്‌ എവിടാടീ നീ .. ഒരു അലര്‍ച്ച
ചോര കണ്ണുകളും , കയ്യില്‍ വാളും , ചുവന്ന പറ്റും ഉടുത്തു ആടി കുഴഞ്ഞു കോമര വേഷത്തില്‍ അച്ഛന്‍ ...
വീടിനു വെളിയിലേക്ക് വരുന്ന അമ്മ .. കസേരയുടെ മറവിലേക്ക് കണ്ണ് പൊത്തി ചുരുണ്ട് കൂടുന്ന അനിയന്‍ .. എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നില്‍കുന്ന പതിനാലുകാരന്‍ ആയ താന്‍ ..
അമ്മയുടെ മുടി കുത്തി പിടിച്ചു മര്‍ദ്ധിക്കുന്ന അച്ഛന്‍ .. ഒരക്ഷരവും മിണ്ടാതെ കണ്ണീരോടെ താഡനം ഏറ്റുവാങ്ങുന്ന അമ്മ ...മിക്കവാറും എല്ലാ ദിവസവും വീട്ടിലെ സന്ധ്യാ സമയത്തെ കാഴ്ച..

പക്ഷെ .. അന്ന് അമ്മയെ അച്ഛന്‍ തള്ളി യപ്പോള്‍ അമ്മ ചുമരിലേക്കു വീണു .. പിന്നെ കുഴഞ്ഞു തറയില്‍ വീണ അമ്മയെ ചവിട്ടാന്‍ അച്ഛന്‍ കാലോങ്ങിയപ്പോള്‍ .. തന്‍റെ തലയില്‍ ഒരായിരം വണ്ടുകള്‍ മൂളുന്നതുപോലെ തോന്നി ..

പിന്നെ .. ഒറ്റ തള്ളായിരുന്നു .. ചാരുകസേരയും അച്ഛനും കൂടി തറയിലേക്കു ..
അത് കണ്ട അമ്മ തപ്പി പിടഞ്ഞു എണീറ്റ്‌ അച്ഛന്‍റെ അടുത്തേക്ക് ചെന്ന് അച്ഛനെ മലര്‍ത്തി ഇട്ടപ്പോള്‍ ..

കണ്ണ് തുറിച്ചു .. കഴുത്തില്‍ വാള്‍ അമര്‍ന്നു .. ചോര കൂടെ കൂടെ ചീറ്റുന്ന രംഗം
മോനെ.. എന്താ നീ ചെയ്തെ എന്നാ അമ്മയുടെ ഒരു ഒറ്റ നിലവിളി കേട്ടു ..
മുരളി അനിയനെ നോക്കി .. അവന്‍ അപ്പോഴും കാണാന്ടച്ചു കമിഴ്ന്നു
 കിടക്കുന്നു ....

പിന്നെ ഒന്നും നോക്കിയില്ല .. മുറ്റത്തേക്ക്‌ ഒരു ചാട്ടം .. പടികടന്നു ഒരോട്ടം ....
മുരളി തല കുടഞ്ഞു ... പിന്നെ കട്ടിലില്‍ കിടന്നു കണ്ണുകള്‍ ഇറുകി അടച്ചു ..
കാക്കകളുടെയും കോഴികളുടെയും ഒക്കെ ശബ്ദം കേട്ടാണ് മുരളി കണ്ണ് തുറന്നത് .. ഉറക്ക ത്തിന്‍റെ നേര്‍ രേഖയില്‍ നിന്നും ഉണര്‍വ്വിലെക്കെത്താന്‍ കുറച്ചു സമയം എടുത്തു .. ഒരു തരം സ്ഥല കാല ഭ്രമം ആദ്യം അനുഭവപെട്ടു .. പിന്നെ യാഥാര്‍ത്യ ത്തിലേക്ക് മനസ്സും ശരീരവും പാകപെട്ടു..

ജനലില്‍ കൂടി സൂരന്റെ രശ്മികള്‍ അരിച്ചരിച്ചു റൂമില്‍ എത്തിയിട്ടുണ്ട്
കുറച്ചു നേരം മച്ചിലേക്ക് തന്നെ നോക്കി കിടന്നു .. സമയം എത്ര ആയിട്ടുണ്ടാവും ..

ഇത്രയും കാലം സമയത്തെ കുറിച്ച് താന്‍ അന്വേഷിട്ടെ ഇല്ല .. ഇപ്പൊ എന്തെ അങ്ങിനെ ഒരു വിചാരം .. മുരളി ഉള്ളില്‍ ഒന്ന് ചിരിച്ചു ..പിന്നെ പതുക്കെ എണീറ്റ്‌ ഉമ്മരത്തെക്ക് ചെന്നപ്പോള്‍ ആരെയും കണ്ടില്ല.. അടുക്കളയിലേക്കു ചെന്നപ്പോള്‍ അമ്മ ദോശ ഉണ്ടാക്കുന്നു ..

നീ എണീറ്റോ .. കുറച്ചും കൂടി കിടന്നൂടായിരുന്നോ .. അമ്മ ചോദിച്ചു ..
അതിനുത്തരം പറയാതെ പുറത്തേക്ക് ഇറങ്ങി ...
പുറത്ത് കിണറി ന്‍റെ അടുത്ത് ചെന്ന് കിണറ്റിലേക്ക് ഒന്ന് നോക്കി .. പിന്നെ മുറ്റത്തൂടെ ഉമ്മറത്തെ ത്തി .. അവിടെ തൊടിയിലേക്ക്‌ നോക്കിയപ്പോള്‍ ഒരു സിമന്റ് കല്ലറ .. മുരളി ഒന്ന് ഞെട്ടി .. കുറച്ചു നേരം ആ കല്ലറ നോക്കി നിന്ന ശേഷം അതിനടുത്തേക്ക് ചെന്നു .. പിന്നെ പതുക്കെ അത് ഒന്ന് തൊട്ടു .. മനസ്സില്‍ പറഞ്ഞു

അച്ഛാ .. മാപ്പ് .. മുരളിയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ വീഴാന്‍ തുടങ്ങി ..
ഒരു ഒറ്റ ചെണ്ടയുടെ നാദ ത്തോടൊപ്പം ഒരു ചിലങ്കയുടെ ശബ്ദവും കേട്ട് മുരളി തിരിഞ്ഞു നോക്കി .. അപ്പോള്‍ ചുവന്ന പട്ടുടുത്തു കയ്യില്‍ വാളും , കാലില്‍ ചിലങ്കയും അണിഞ്ഞു കോമരവും പിന്നില്‍ ചെണ്ടയില് ഒറ്റത്താളം കൊട്ടി ചെണ്ടക്കാരനും ചാക്ക് ചുമടും ഏന്തി വേറെ രണ്ടു മൂന്നു പേരും കൂടി പടി കടന്നു വരുന്നു ..

ദേവീ ... കോമരം നീട്ടി വിളിച്ചു .. ആ വിളികേട്ടു അമ്മ ഉമ്മറത്തേക്ക് വന്നു ..
അമ്മ ചുറ്റും നോക്കുന്നു .. തന്നെ അന്വേഷിക്കുകയാവും .. മുരളി ഒരു നിമിഷം ആലോചിച്ചു .. അങ്ങോട്ട്‌ പോകണോ .. പിന്നെ ഉമ്മറത്തെക്ക് ചെന്നു ..
ഉമ്മറത്ത്‌ എത്തിയപ്പോള്‍ കൊമാരത്തി നു സംശയം പോലെ മുരളിയെ തറപ്പിച്ചു നോക്കി .. പിന്നെ അമ്മയുടെ മുഖത്തേക്കും ...

മുരളി .. എന്‍റെ മൂത്ത മകന്‍ .. ഇന്നലെയാ വന്നത് ...

കോമരം ഒന്നും കൂടി മുരളിയെ നോക്കി.. പിന്നെ അച്ഛന്‍റെ കല്ലറയിലെ ക്കും ...
എന്നിട്ട് കണ്ണടച്ച് കുറച്ചു നേരം നിന്നു .. പിന്നെ മുരളിക്ക് നേരെ അടുത്ത് വന്നു കയ്യിലുള്ള അരിയും പൂവും നെറുകയിലേക്ക് എറിഞ്ഞു ...

"" ഒക്കെ ക്ഷമിച്ചിരിക്കുന്നു ....കഷ്ടകാലം കഴിയുന്നു ... മനസ്സിലെ തീ അണ ച്ചോളൂ ...ശിഷ്ടകാലം സന്തോഷ ത്തിന്‍റെ താണ് ...

തൊഴു കൈ യ്യുമായി മുരളി കണ്ണടച്ച് തല കുമ്പിട്ടു നിന്നു .. അപ്പോള്‍ ഒരു ഇളം തെന്നല്‍ അവരെ എല്ലാവരെയും തഴുകി കടന്നു പോയി ...