Saturday 26 June 2010

അഞ്ചാം ക്ലാസ്സ്

എല്‍-പി സ്കൂളിലെ വിദ്യ അഭ്യാസം കഴിഞ്ഞു യു-പി സ്കൂളില്‍ എത്തിയപ്പോള്‍ ബ്രാഞ്ച് കമ്മറ്റിയില്‍ നിന്നും ലോക്കല്‍ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്താല്‍ സഖാക്കള്‍ക്ക് ഉണ്ടാവുന്ന ഒരു തരം ആവേശം ഉണ്ടല്ലോ , ആ ആവേശം ആയിരുന്നു എനിക്ക് .

ഞാന്‍ ചേര്‍ന്നത് പനങ്ങാങ്ങര ജി.യു.പി. സ്കൂളില്‍ ആയിരുന്നു. എന്‍റെ വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരം ഉണ്ട്. അതിരാവിലെ തന്നെ എണീച്ചു തലയില്‍ എണ്ണ തേച്ച് കുളിച്ച് ഇലാസ്റ്റിക് റബ്ബര്‍ കൊണ്ട് പുസ്ഥ്കവും ചോറ് പാത്രവും വരിഞ്ഞു കെട്ടി , നിക്കറും , കുപ്പായവും ഇട്ട് ഒരു പോക്ക് ആണ് സ്കൂളിലേക്ക് ..

പണ്ട് മരയടി ( കാള പൂട്ട് ) മത്സരം നടത്തിയിരുന്ന സ്ഥലത്ത് ആണ് സ്കൂള്‍ . സ്കൂളിന്‍റെ മുന്‍വശം വിശാലമായ ഗ്രൌണ്ട്. മഴക്കാലത്ത് സ്കൂള്‍ മുറ്റം നിറച്ച് മഴ വെള്ളം കെട്ടിനില്ക്കും.

എന്‍റെ ക്ലാസ് ടീച്ചര്‍ എന്‍റെ ബാപ്പായുടെ തന്നെ കുടുംബത്തിലുള്ള "പാത്തുട്ടി ടീച്ചര്‍ " ആയിരുന്നു.

ടീച്ചര്‍ക്ക് ഒരു പ്രത്യേകത ഉണ്ട് .

ടീച്ചര്‍ ക്ലാസ്സ് എടുക്കുമ്പോള്‍ ടീച്ചറുടെ ദൃഷ്ടി യുടെ ടൈറക്ഷന്‍ നമ്മുടെ മുഖ്ത്തേക്ക് അല്ലാതെ ഒരു 45 ഡിഗ്രിയില്‍ അപ്പുറത്തേക്കോ, ഇപ്പുറത്തേക്കോ ആണെങ്കില്‍ ഉറപ്പിചോലണമ് അത് നമ്മുടെ മുഖത്തേക്ക് ആണെന്ന് .

( ടീച്ചറുടെ കണ്ണുകള്‍ക്ക് ഒരു ചെറിയ മാനുഫാക്ചര്‍ ദിഫ്ഫെക്ട് ഉണ്ട് ).

ടീച്ചറുടെ 45 ഡിഗ്രിയിലുള്ള ഈ നോട്ടം പലപ്പോഴും ഞങ്ങള്‍ക്ക് ചോക്ക് കൊണ്ടുള്ള ഉന്നം പിഴക്കാത്ത ഏറ് കിട്ടാന്‍ കാരണം ആയിട്ടുണ്ട് .

പുതിയ സ്കൂളിലും എന്‍റെ കൂട്ടുകാരന്‍ അലവിതന്നെ ആയിരുന്നു.

ഒരു ദിവസം മൂന്നാം പിരിയെഡിന് ബെല്‍ അടിച്ചിട്ടും ക്ലാസ്സില്‍ ടീച്ചര്‍ വന്നില്ല. കുട്ടികള്‍ എല്ലാം ചെറുതായി ഓരോരോ ഏര്‍പ്പാടില്‍ മുഴുകി ഇരിക്കുക ആണ്. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ അലവി അടക്കമുള്ള എന്‍റെ ബെഞ്ചിലെ കുട്ടികള്‍ പൂജ്യം വെട്ടി കളി ആണ് പതിവ്. ഞാന്‍ പൂജ്യം എല്ലാം കടലാസ്സില്‍ വരച്ചു കളി തുടങ്ങാന്‍ തയ്യാറായി.

ആവേശത്തോടെ ഈ കളിയില്‍ പങ്കെടുക്കാറുള്ള അലവി അന്ന് ആകെ ഒരു മൌനം .

എന്തു പറ്റി എന്ന എന്‍റെ ചോദ്യത്തിന് മറുപടി നാല്‍കാതെ അവന്‍ ആകെ ഇരുന്നു ഞെരി പിരി കൊള്ളുന്നു.

ക്ലാസ്സില്‍ ബഹളം കൂടി വന്നപ്പോള്‍ തൊട്ട അടുത്ത ക്ലാസിലെ മാഷ് വന്നു പറഞ്ഞു.

സൈലന്‍സ് ...
ഒരു മഴ പെയ്തു തോര്‍ന്നതുപോലെ ക്ലാസ്സ് നിശ്ശബ്ദമായി..

മാഷ് ക്ലാസിലെ പഠി പ്പിസ്റ്റായ വത്സലകുമാരിയോട് പറഞ്ഞു ... ഇനി ആരെങ്കിലും ശബ്ദം ഉണ്ടാക്കിയാല്‍ അവരുടെ പേര് എഴുതി എനിക്ക് തരണം.

അങ്ങിനെ വത്സലകുമാരിയുടെ ഹിറ്റ് ലിസ്റ്റില്‍ എങ്ങാനും കയറിയാല്‍ , ഇട്ടിരിക്കുന്ന ട്രവ്സറിന്‍റെ താഴെ ഗോപികുറി വരച്ചതുപോലെ ഉള്ള പാടുകള്‍ ഉറപ്പ് എന്നുള്ളതുകൊണ്ട് തന്നെ ഞാന്‍ ശ്വാസം വിടുന്നതുപോലും പതുക്കെ ആക്കി ബെഞ്ചില്‍ തല വെച്ച് കണ്ണടച്ചു കിയടന്നു.
"കുറച്ചു കഴിഞ്ഞപ്പോള്‍ മ്യൂ എന്നൊരു ശബ്ദവും മൂക്കിന്‍റെ മര്‍മ്മം വരെ അടിച്ചുപോകുന്ന തരത്തിലുള്ള ഒരു മണവും" .

ആ ശബ്ദത്തിന്‍റേ ഫ്രീക്വന്‍സിയും , desibel ഉം അത്രയ്ക്ക് വലുതല്ലെങ്കിലും കനത്ത നിശ്ശബ്ദതയില്‍ ഇരിക്കുന്ന ക്ലാസ്സില്‍ അതിന്‍റെ എഫെക്ട് വലുതായിരുന്നു.

പെട്ടെന്ന് ഹിറ്റ് ലിസ്റ്റുമായി ഇരിക്കുന്ന വത്സരകുമാരിയുടെ കീ കീ എന്നുള്ള ചിരിക്കൊപ്പം ക്ലാസ്സ് മുഴുവന്‍ ചേര്‍ന്നു .

ഞങ്ങളുടെ കര്‍ണ്ണപുടത്തെയും നാസാരന്ദ്രങ്ങളെയും രസിപ്പിച്ച ആ വിദ്ദ്വാന്‍ ആര് എന്ന് എല്ലാവരും തിരയുന്നതിനിടയില്‍ അലവി എണീച്ചു ക്ലാസ്സില്‍ നിന്നും ഓരോട്ടം.

ഓടുന്ന അലവിയുടെ വെള്ള മുണ്ടിന്ടെ മൂട്ടില്‍ ആകെ ഒരു മഞ്ഞ നിറം .. അത് ആ ശബ്ദത്തിന്‍റെയും ,മണത്തിന്റെയും ആഫ്റ്റര്‍ എഫെക്ട് ആയിരുന്നു.

ശേഷം : അലവി അന്ന് നിറുത്തി സ്കൂള്‍ എന്ന പരിപാടി. ഇപ്പോള്‍ നാട്ടില്‍ വാര്‍ക്ക പണിയുമായി കഴിയുന്നു..